Homeകേരളംകടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ നിന്നും രണ്ടേമുക്കാൽ കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങൾ മറിച്ചുവിറ്റു

കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ നിന്നും രണ്ടേമുക്കാൽ കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങൾ മറിച്ചുവിറ്റു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ വൻ തട്ടിപ്പ് കണ്ടെത്തി.
2,78,74579 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. തിരൂർ സപ്ലൈകോ താലൂക്ക് ഡിപ്പോയുടെ കീഴിൽ റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ച അരി, ഗോതമ്പ്, ആട്ട എന്നിവയാണ് ജീവനക്കാർ മറിച്ച് വിറ്റതായി കണ്ടെത്തിയത്. 2023ലേയും 2024 മാർച്ച് 31 വരെയുമുള്ള സ്റ്റോക്ക് തിരൂർ താലൂക്ക് സപ്ലൈ ഓഫീസറും സപ്ലൈകോ ഇൻ്റേണൽ ഓഡിറ്റ് വിഭാഗവും ചേർന്ന് പരിശോധിച്ചപ്പോഴാണ് സ്റ്റോക്കിൽ കുറവു കണ്ടത്. തുടർന്ന് സപ്ലൈകോ തിരൂർ ഡിപ്പോ മാനേജർ സപ്ലൈകോ പാലക്കാട് റീജിണൽ ഡിപ്പോ മാനേജരെ അറിയിച്ചു. തുടർന്ന് മാനേജർ ഏറണാകുളം സപ്ലൈകോ ഇൻ്റേണൽ വിജിലൻസ് വിഭാഗത്തിന് പരാതി നൽകുകയും തിരൂർ സപ്ലൈകോ ഡിപ്പോ മാനേജർ കൽപകഞ്ചേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിൽ പോലീസ് എട്ട് ജീവനക്കാർക്കെതിരെ കേസെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ്, ദാസൻ എന്നിവർ ചേർന്ന് ഡിപ്പോയിൽ പരിശോധന നടത്തിയത്. 






ജീവനക്കാരായ എട്ടു പേർക്കെതിരെയാണ് പരാതി. ഇതു പ്രകാരം കൽപ്പകഞ്ചേരി പോലീസ് കേസെടുത്തു.തുടർന്ന്

യെങ്കിലും ഏത് സമയത്താണ് ഭക്ഷ്യധാന്യങ്ങൾ കടത്തികൊണ്ടു പോയതെന്ന് യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി കേസന്വേഷണം ഊർജ്ജിതപ്പെടുത്തും.



താനൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള

അരി, ഗോതമ്പ്, ആട്ട  ഗോഡൗണിൽ നിന്ന് കടത്തി എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.  സംഭവത്തിൽ താനൂർ ഡിവൈഎസ്പി വി.വി ബെന്നി നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി

നൽകിയ പരാതി താലൂക്ക് ഡിപ്പോ മാനേജർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്

പലതവണകളിലായി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് സംഭവത്തിൽ 8 ജീവനക്കാർക്ക് എതിരെ കേസെടുത്തു.

2024 ഏപ്രിലിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 2023 24 വർഷത്തെ സ്റ്റോക്ക് വെരിഫിക്കേഷനിൽ ക്രമക്കേടെ വ്യക്തമായി അതിന് പിന്നാലെ കോഴിക്കോട് ജില്ലാ  സപ്ലൈകോ ഓഫീസിലെ സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ തിരൂർ താലൂക്ക് താലൂക്ക് സപ്ലൈകോ ഓഫീസറും റേഷനിൽ റേഷനിങ് ഇൻസ്പെക്ടർമാരും ചേർന്ന് നടത്തിയ പരിശോധനയിലും

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -