തിരുനാവായ മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് അഞ്ച് പവൻ സ്വർണാഭരണം മോഷ്ടിച്ച് മുങ്ങിയ പൂജാരിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നെന്മാറ സ്വദേശി മനക്കൽ ധനേഷിനെയാണ് (32) തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം താൽക്കാലിക ജോലിക്ക് വന്ന പ്രതി ഭഗവതിക്ക് ചാർത്തുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയിൽ മുക്കുപണ്ടം തിരികെ വെക്കുകയായിരുന്നു. ഉത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ മോഷണവിവരം അറിയുന്നത്. എസ്.ഐ ഷിജോ സി. തങ്കച്ചൻ, പ്രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, സതീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.