വൈലത്തൂർ: വൈലത്തൂരിൽ ആത്മീയ ചികിത്സയുടെ മറവില്‍ വിവാഹം ഉറപ്പിച്ച പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. താനാളൂർ ചെമ്പ്ര സ്വദേശി കോട്ട ഫസ്‌ലു നിസാർ (34) നെയാണ് കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലീം അറസ്റ്റ് ചെയ്തത്. പരാതിക്കാരായ വൈലത്തൂർ സ്വദേശികളുടെ വീട്ടിലെത്തി ആത്മീയ ചികിത്സ നടത്തുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിയാറത്തിന്റെ പേരിൽ നാല്പതോളം ആളുകളിൽ നിന്ന് പ്രതി പണവും തട്ടിയെടുത്തതായും തെളിഞ്ഞു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.